Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Canada

America

ഒന്‍റാറിയോയിൽ കാട്ടുതീ നിയന്ത്രണാതീതം; വായു മലിനീകരണം രൂക്ഷം, ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ

ടൊറന്‍റോ: വടക്കൻ ഒന്‍റാറിയോയിൽ ആളിപ്പടരുന്ന കാട്ടുതീയുടെ പുക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ വായു മലിനീകരണം ഗുരുതരമായി. ടൊറന്‍റോ ഉൾപ്പെടെ ഒട്ടനവധി പ്രദേശങ്ങളിൽ വായു ഗുണനിലവാരം അതീവ അപകടനിലയിലെത്തിയതായി പരിസ്ഥിതി അധികൃതർ വ്യക്തമാക്കി.

പുക രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും കുട്ടികൾ, വയോജനങ്ങൾ, ഗർഭിണികൾ, ശ്വാസകോശ-ഹൃദ്രോഗ സംബന്ധമായ അസുഖമുള്ളവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ഭരണകൂടം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുറത്തിറങ്ങേണ്ട അടിയന്തര സാഹചര്യമുണ്ടെങ്കിൽ എല്ലാവരും എൻ95 മാസ്ക് ധരിക്കണമെന്നും, വീടുകളുടെ വാതിലുകളും ജനലുകളും പൂർണമായി അടച്ചുപൂട്ടി വെക്കണമെന്നും അധികൃതർ നിർദേശിച്ചു. ഒന്‍റാറിയോ, മാനിറ്റോബ, സസ്‌കാച്ചെവാൻ എന്നിവിടങ്ങളിലായി പടർന്നുപിടിച്ച നിരവധി കാട്ടുതീകൾ ഇപ്പോഴും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.

കാനഡയിലെ ഈ കനത്ത കാട്ടുതീയുടെ പുക അതിർത്തി കടന്ന് അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് യുഎസിലെ പല പ്രദേശങ്ങളിലും നിലവിൽ വായു ഗുണനിലവാര മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരിക്കുകയാണ്.

International

കാനഡയ്ക്കു നൂറു ശതമാനം തീരുവഭീഷണിയുമായി ട്രംപ്

വാഷിംഗ്ടൺ ഡിസി: ചൈനയുമായി വ്യാപാര ഉടന്പടി ഉണ്ടാക്കിയാൽ കാനഡയ്ക്കുമേൽ 100 ശതമാനം ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ഭീഷണി മുഴക്കി. കനേഡിയൻ പ്രധാനമന്ത്രി അടുത്തിടെ ചൈന സന്ദർശിച്ച് പരസ്പര ചുങ്കങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനമുണ്ടാക്കിയ പശ്ചാത്തലത്തിലാണിത്.

ചൈന കാനഡയെ പച്ചയ്ക്കു തിന്നുമെന്ന് ട്രംപ് പറഞ്ഞു. കാനഡയുടെ ബിസിനസും ജീവിതരീതിയും ചൈന വിഴുങ്ങും. അമേരിക്ക ചുമത്തിയിട്ടുള്ള ഇറക്കുമതിച്ചുങ്കം മറികടക്കാൻ ചൈന കാനഡയെ ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞു. ചൈനീസ് ഉത്പന്നങ്ങൾ കാനഡയിലെത്തിച്ച് അമേരിക്കയിലേക്കു കയറ്റുമതി ചെയ്യാൻ ശ്രമിക്കും. അതിനാണു ശ്രമമെങ്കിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കു തെറ്റിപ്പോയി എന്നും ട്രംപ് കൂട്ടിച്ചേർത്തു. കാനഡയെ പിടിച്ചെടുത്ത് അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കാൻ ആഗ്രഹിക്കുന്ന ട്രംപ്, കാർണിയെ, ‘ഗവർണർ കാർണി’ എന്നാണ് അഭിസംബോധന ചെയ്തത്.

അതേസമയം, ചൈനയുമായി സ്വതന്ത്ര വ്യാപരക്കരാർ ഉണ്ടാക്കാൻ നീക്കമില്ലെന്ന് യുഎസുമായുള്ള വ്യാപാരത്തിന്‍റെ ചുമതല വഹിക്കുന്ന കനേഡിയൻ മന്ത്രി ഡൊമിനിക് ലെബ്ലാ വ്യക്തമാക്കി. കാനഡയും ചൈനയും ഇറക്കുമതി ചുങ്കങ്ങൾ കുറയ്ക്കാനാണ് ‍ധാരണ ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധാരണകൾ നടപ്പിലാക്കാൻ തയാറാണെന്ന് കാനഡയിലെ ചൈനീസ് എംബസി പ്രതികരിച്ചു.

International

അമേരിക്കയുള്ളത് കൊണ്ടാണ് കാനഡ നിലനിൽക്കുന്നത്; തിരിച്ചടിച്ച് മാർക്ക് കാർണി

 ഒട്ടാവ: അമേരിക്കയുള്ളത് കൊണ്ടാണ് കാനഡ നിലനിൽക്കുന്നതെന്ന ട്രംപിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയും അമേരിക്കയും തമ്മിൽ ശ്രദ്ധേയമായ പങ്കാളിത്തമുണ്ട്.

എന്നാൽ അമേരിക്ക കാരണം മാത്രമല്ല കാനഡ നിലനിൽക്കുന്നത്. കാനഡ മുന്നേറുന്നത് ഞങ്ങൾ കാനഡക്കാരായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യുബെക് സിറ്റിയിൽ പുതിയ സഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ അഭിസംബോധനയിലാണ് കാർണി നിലപാട് വ്യക്തമാക്കിയത്.

ആഗോള തലത്തിൽ കാർണിയുടെ വാക്കുകളും വലിയ ശ്രദ്ധ നേടിയിരുന്നു. പ്രസംഗത്തിൽ ട്രംപിനെ നേരിട്ട് പേരെടുത്ത് വിമർശിച്ചില്ലെങ്കിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോള ഭരണ സംവിധാനത്തിന് വലിയ ഭംഗം നേരിടുകയാണെന്ന് കാർണി ചൂണ്ടിക്കാട്ടിയിരുന്നു.

NRI

സ്‌കാർബറോ സീറോമലബാർ ദേവാലയത്തിലെ മോഷണം: അപലപിച്ച് സമന്വയ കൾച്ചറൽ അസോസിയേഷൻ

ടൊറന്‍റോ: സ്‌കാർബറോ സീറോമലബാർ ദേവാലയത്തിലെ മോഷണത്തെ ശക്തമായി അപലപിച്ച് കാനഡയിലെ പ്രമുഖ സംസ്കാരിക സംഘടനയായ സമന്വയ കൾച്ചറൽ അസോസിയേഷൻ.

കാനഡയിലെ വിശ്വാസി സമൂഹത്തെ ഏറെ ദുഃഖിപ്പിച്ച ഈ സംഭവത്തെ ഒരു സാധാരണ മോഷണമായി കാണാൻ കഴിയില്ലെന്നും വിശ്വാസത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും സംഘടന വാർത്താകുറിപ്പിൽ അറിയിച്ചു.

വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് ഉൾപ്പടെ മോഷണം പോയത് വിശ്വാസ സമൂഹത്തിന് ഇതുവരെയും ഉൾക്കൊള്ളാനായിട്ടില്ല. നഷ്ടപ്പെട്ട തിരുശേഷിപ്പ് എത്രയും വേഗം വീണ്ടെടുക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും സമന്വയ അഭ്യർഥിച്ചു.

വിശ്വാസ സമൂഹത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം സീറോമലബാർ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾക്ക് പൂർണ പിന്തുണ നൽകുന്നതായി ഭാരവാഹികൾ വ്യക്തമാക്കി.

 

NRI

ഒന്‍റാറിയോയിൽ മലയാളികൾക്ക് നേരെ വംശീയ അതിക്രമം: പ്രതിഷേധിച്ച് നോർക്ക ലോക കേരള സഭ കോഓർഡിനേഷൻ കൗൺസിൽ

ഒന്‍റാറിയോ: കാനഡയിലെ ലണ്ടൻ ഒന്‍റാറിയോയിൽ മലയാളി യുവാക്കൾക്ക് നേരെ നടന്ന വംശീയ അതിക്രമങ്ങൾക്ക് എതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി നോർക്ക ലോക കേരള സഭ കോഓർഡിനേഷൻ കൗൺസിൽ.

കാനഡയുടെ വിവിധ പ്രൊവിൻസുകളിൽ അടുത്തകാലത്തായി ഇന്ത്യൻ വംശജകർക്കും പ്രത്യേകിച്ച് മലയാളികൾക്കും നേരെ വിദ്വേഷപരമായ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നോർക്ക ലോക കേരള സഭ കോഓർഡിനേഷൻ കൗൺസിൽ നിലപാട് വ്യക്തമാക്കിയത്.

സമാധാനപരമായി കഴിയുന്ന പ്രവാസി സമൂഹത്തിന്‍റെ സുരക്ഷയെ ഇത്തരം സംഭവങ്ങൾ ഗൗരവതരമായി ബാധിക്കുന്നു എന്നും സംഘടന ചൂണ്ടിക്കാട്ടി. മലയാളി യുവാക്കൾക്ക് നേരെ നടന്ന വംശീയ അതിക്രമങ്ങളെപ്പറ്റി ബന്ധപ്പെട്ട അധികാരികൾ ഉചിതമായ അന്വേഷണം നടത്തി, കുറ്റവാളികൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

വരാനിരിക്കുന്ന ലോക കേരള സഭയിൽ ഈ വിഷയം ഗൗരവതരമായി അവതരിപ്പിക്കുമെന്നും സംഘടന അറിയിച്ചു. കുടിയേറ്റ സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ കനേഡിയൻ ഭരണകൂടം ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിലൂടെ കൗൺസിൽ ആവശ്യപ്പെട്ടു.

NRI

പഞ്ചാബി വ്യവസായി കാനഡയിൽ വെടിയേറ്റ് മരിച്ചു

ഒട്ടാവ: കാനഡയിലെ സറേയിൽ പഞ്ചാബി വ്യാവസായി വെടിയേറ്റ് മരിച്ചു. ബൈൻഡർ ഗാർച്ച (48) ആണ് മരിച്ചത്. പഞ്ചാബിലെ നവാൻഷഹറിനടുത്തുള്ള മല്ലൻ ബേഡിയൻ സ്വദേശിയാണ്.

സറേയിലെ ഗുമാൻ ഫാമുകൾക്ക് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾ സഞ്ചരിച്ചതാണെന്നാണ് കരുതുന്ന ഒരു വാഹനം കത്തി നശിച്ച നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, കാനഡയിൽ പഞ്ചാബി വ്യവസായികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമം വർധിക്കുകയാണ്. അടുത്തിടെയുണ്ടായ സംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു.

International

കാനഡയിൽ ഇന്ത്യക്കാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവം: നീതി തേടി കുടുംബം

ടൊറന്‍റോ: കാനഡയിൽ ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സ ലഭിക്കാതെ ഇന്ത്യക്കാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരേ വ്യാപകവിമർശനം. വടക്കുപടിഞ്ഞാറൻ കാനഡയിലെ ആൽബെർട്ടയിലുള്ള എഡ്മോൺടണിലെ ഗ്രേ നൺസ് ആശുപത്രിയിൽവച്ചാണ് പ്രശാന്ത് ശ്രീകുമാർ എന്ന 44 കാരൻ മരിച്ചത്.

ചികിത്സതേടി എട്ടുമണിക്കൂറോളം പ്രശാന്ത് കാത്തിരുന്നുവെന്ന് ഇന്ത്യൻ സമൂഹത്തിന്‍റെ പ്രതിനിധികൾ പറയുന്നു. പ്രശാന്തിന്‍റെ മരണത്തിന് ഉത്തരവാദികൾ ആശുപത്രി അധികൃതരാണെന്നും അവർ വ്യക്തമാക്കി.

അക്കൗണ്ടന്‍റായി ജോലി ചെയ്യുന്ന പ്രശാന്തിന് ജോലിക്കിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ 22 ന് ഉച്ചയോടെയാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയ്ക്കുശേഷം പുറത്ത് കാത്തിരിക്കാൻ ആശുപത്രിയിൽ നിന്ന് ആവശ്യപ്പെടുകയായിരുന്നു.

ആശുപത്രി ജീവനക്കാര്‍ ഇസിജി എടുത്തെങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞ് വേദനസംഹാരി നല്‍കുകയായിരുന്നു. രക്തസമ്മര്‍ദം ഉയർന്നിട്ടും ചികിത്സ തുടങ്ങിയില്ല. എട്ടുമണിക്കൂർ കാത്തിരുന്നശേഷമാണ് ചികിത്സാമുറിയിലേക്കു പ്രവേശിപ്പിച്ചത്. സെക്കൻഡുകൾക്കുള്ളിൽ പ്രശാന്തിന്‍റെ ജീവൻ നഷ്ടമാവുകയും ചെയ്തു.

ചികിത്സ വൈകിയതിനു പിന്നിൽ വംശീയവിദ്വേഷം ഉണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. പ്രശാന്തിന്‍റെ മരണത്തോടെ മൂന്നു കുട്ടികൾ ഉൾപ്പെടെ കുടുംബം തീരാദുരിതത്തിലായിരിക്കുകയാണ്. പ്രശാന്ത്-നിഹാരിക ദന്പതികളുടെ ഇളയ കുട്ടിക്കു മൂന്നുവയസാണ് പ്രായം. മൂത്തയാൾക്ക് 14 വയസും. ഇളയകുട്ടിക്കു മുഴുവൻ സമയ പരിചരണം ആവശ്യമായതിനാൽ പ്രശാന്ത് മാത്രമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.

കുടുംബത്തിന് ആശുപത്രിയില്‍ നേരിടേണ്ടി വന്ന ദുരനുഭവം വിവരിക്കുന്ന നീഹാരികയുടെ വിഡിയോ വലിയ പ്രചാരം നേടിയിരുന്നു. പ്രശാന്തിന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്വം കാനഡ ഏറ്റെടുക്കണമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

ഇന്ത്യൻ വംശജനാണെങ്കിലും പ്രശാന്തിന് കനേഡിയൻ പൗരത്വമുണ്ടെന്നാണ് മനസിലാക്കന്നത്. അതിനാൽ കാനഡ സർക്കാരിനാണു മരണത്തിൽ പൂർണ്ണ ഉത്തരവാദിത്വം-അദ്ദേഹം ചൂണ്ടിക്കാട്ടി.

NRI

കെഎച്ച്എൻഎ മണ്ഡലകാല അയ്യപ്പ ഭജന ഇന്ന് മുതൽ

ഫ്ലോറിഡ: മണ്ഡല - മകരവിളക്ക് തീർഥാടന കാലത്തോടനുബന്ധിച്ച് വടക്കേ അമേരിക്കയിലെ അയ്യപ്പ ഭക്തർക്കായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) എല്ലാ ബുധനാഴ്ചയും ഓൺലൈൻ "മണ്ഡലകാല അയ്യപ്പ ഭജന' നടത്തുന്നു.

കേരളത്തിന്‍റെ തനത് ആചാരങ്ങൾ അമേരിക്കയിൽ നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് കെഎച്ച്എൻഎ എല്ലാ ബുധനാഴ്ചയും മകരവിളക്ക് വരെ ഭജന സംഘടിപ്പിക്കുന്നത്. ഈ ആഴ്ചത്തെ ഭജനയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി ആണ്.

ഇന്ന് വൈകുന്നേരം ഈസ്റ്റേൺ സമയം രാത്രി ഏഴ് മുതൽ 8.30 വരെയാണ് സൂമിൽ കൂടിയുള്ള ഭജന. മീറ്റിംഗ് ഐഡി: 882 7522 4714.

മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് ഒരുമിച്ച് ഭജനയിൽ പങ്കെടുക്കാനും ആത്മീയമായി ഒത്തുചേരാനും ഈ ഓൺലൈൻ സംരംഭം സഹായകമാകും.

കൂടുതൽ വിവരങ്ങൾക്ക്: ജയപ്രകാശ് നായർ - 845 507 2621 , റീത്ത അനിൽ (ടാമ്പ) - 813 326 7737.

Sports

സുൽത്താൻ അസ്‌ലൻ ഷാ കപ്പ്; ഇന്ത്യ ഫൈനലിൽ

ന്യൂഡൽഹി: സുൽത്താൻ അസ്‌ലൻ ഷാ കപ്പ് ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ. റൗണ്ട് റോബിൻ മത്സരത്തിൽ കാനഡയെ (14-3) തകർത്താണ് ഇന്ത്യ ഫൈനൽ ടിക്കറ്റെടുത്തത്.

ജയത്തോടെ പോയിന്‍റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനമുറപ്പിച്ചതോടെയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബെൽജിയമാണ് എതിരാളികൾ. പ്രതിരോധതാരം ജുഗ്‌രാജ് സിംഗ് നാലുഗോളുകളുമായി തിളങ്ങി.

അഭിഷേക്, അമിത് രോഹിദാസ്, രജിന്ദർ സിംഗ് എന്നിവർ രണ്ട് ഗോളുകൾ വീതം നേടി. സെൽവം കാർത്തി, നിളാകാന്ത ശർമ, സഞ്ജയ്, ദിൽപ്രീത് സിംഗ് എന്നിവർ ഓരോ തവണയും ലക്ഷ്യം കണ്ടു.

International

പരസ്യം ഇഷ്ടപ്പെട്ടില്ല; കാനഡയുമായുള്ള വ്യാപാര ചർച്ച ട്രംപ് അവസാനിപ്പിച്ചു

വാഷിംഗ്ടൺ: അമേരിക്കയെ അപമാനിച്ച് ടിവി പരസ്യം നൽകിയെന്ന് ആരോപിച്ച് കാനഡയുമായുള്ള വ്യാപാര ചർച്ച യുഎസ് അവസാനിപ്പിച്ചു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തി. യുഎസ് തീരുവകൾക്കെതിരെ കാനഡ പരസ്യം നൽകിയിരുന്നു

കാനഡയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് യുഎസ് അധിക തീരുവ ചുമത്തിയിരുന്നു. ഇതിനു പകരമായി യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കഴിഞ്ഞ ഏപ്രിൽ കാനഡയും കൂട്ടിയിരുന്നു. തുടർന്ന് ചർച്ചകൾ നടക്കുന്നതിനിടെയാണ് കാനഡ പരസ്യം നൽകിയത്.

യുഎസ് മുൻ പ്രസിഡന്‍റ് റൊണാൾഡ് റീഗൻ 1987 ൽ തീരുവകൾക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിന്‍റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെ‌തിരെ കാനഡ പരസ്യം നൽകിയത്.

പരസ്യം പ്രകോപനപരവും യുഎസ് കോടതികളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ട്രംപ് പറഞ്ഞു. കാനഡ യുഎസിലേക്ക് 270 കോടി ഡോളറിന്‍റെ കയറ്റുമതി നടത്തുന്നുണ്ട്.

NRI

കാനഡയിൽ ചെറുവിമാനം തകർന്ന് അപകടം; മലയാളി യുവാവ് മരിച്ചു

ഒട്ടാവ: കാനഡയിൽ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി ഗൗതം സന്തോഷ്(27) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ന്യൂഫൗണ്ട്ലാന്‍റിലെ ഡീർ തടാകത്തിന് സമീപമായിരുന്നു അപകടം.

പൈപ്പർ പിഎ-31 നവാജോ ട്വിൻ എൻജിൻ വിമാനമാണ് തകർന്നത്. അപകടം നടക്കുമ്പോൾ വിമാനത്തിൽ രണ്ട് പേർ ഉണ്ടായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. സംഭവസ്ഥല‌‌ത്തുവച്ച് തന്നെ ഇരുവരും മരിക്കുകയായിരുന്നു.

ഡെൽറ്റ ആസ്ഥാനമായുള്ള കിസിക് ഏരിയൽ സർവേ ഇൻ‌കോർപറേറ്റഡിലാണ് ഗൗതം ജോലി ചെയ്തിരുന്നത്. ഗൗതമിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുണ്ട്.

Latest News

Corehub Up